Sunday, January 10, 2021

ഞാൻ ആര് ?

പണ്ടതാ ഖുർആനിൽ അല്ലാഹു ചൊല്ലി തീർത്തൂ

 

റഹ്‌മാൻ റഹീമാണ് എന്റെ പുണ്യ പേരെങ്കിൽ

 

റഹം ആ ഗര്ഭത്തിന്റെ വേദന ഞാനേ തന്നെ

 

സ്ത്രീത്വമായ് പിറക്കുന്ന രഹമും ഞാനേ തന്നെ.

 

അന്നതാ ഖുർആനിൽ അല്ലാഹു ചൊല്ലി തീർത്തു

 

യത്തീമിനെ കാക്കാതെ എന്നെ നീ കാണില്ലെങ്കിൽ

 

ഞാനാണ് യത്തീമിന്റെ വേദന ഞാനേ തന്നെ

 

ഞാനാണ് അനാഥത്വത്തിൻ വേദന ഞാനേ തന്നെ

 

അന്നതാ ഖുർആനിൽ അല്ലാഹു ചൊല്ലി തീർത്തൂ

 

മിസ്‌കീനിനെ കാണാതെ എന്നെ നീ കാണില്ലെങ്കിൽ

 

ഞാനാണ് മിസ്‌കീനിന്റെ വേദന ഞാനേ തന്നെ

 

ഞാനാണ് പാവങ്ങൾ തൻ വേദന ഞാനേ തന്നെ

 

അന്നതും ഖുർആനിൽ അല്ലാഹു ചൊല്ലി തീർത്തൂ

 

ഫക്കീറിനെ കാക്കാതെ എന്നെ നീ കാണില്ലെങ്കിൽ

 

ഞാനാണ് ഫക്കീറിന്റെ വേദന ഞാനേ തന്നെ

 

ക്രൂരമീ പ്രവാസത്തിൻ വേദന ഞാനേ തന്നെ

 

അന്നതും ഖുർആനിൽ അല്ലാഹു ചൊല്ലി തീർത്തൂ

 

സ്വർഗത്തിൽ പൂമൊട്ടായി വാഴുന്ന മജ്‌നൂനിനെ

 

ഞാനാണ് മജ്‌നൂനിന്റെ വേദന ഞാനേ തന്നെ

 

ഞാനാണ് ഹൃദയം പൊട്ടും ഭ്രാന്തെന്ന മജ്‌നൂൻ ഞാനേ തന്നെ

 

ആണവായുധങ്ങളും രാസജൈവായുധവുമായ്

 

ഭൂമിയിൽ സമാധാനം തകർത്തു നീ മുന്നേറുമ്പോൾ

 

മനുഷ്യാ, നീ മൂലമീ ഭൂമിയും തകരുമ്പോൾ

 

ഞാനാണ് സമാധാനം തേടുന്ന ഭ്രാന്തൻ ഞാനേ

 

മലിനീകരണമാം ഫസാദായി നീ ഭൂമിയെ

 

അന്തരീക്ഷത്തെ തന്നെ ഈ അണ്ഡ കടാഹത്തെ

 

ഈ ഗോള ഗോളാന്തര സൗരയൂഥത്തെ തന്നെ

 

നശിപ്പിച്ചു നീ മുന്നേറുമ്പോൾ സമാധാനം ഞാനേ തന്നെ

 

നീ നശിപ്പിക്കുന്നൂ വായുവും ഓസോൺ ലെയർ

 

നീ പായുന്നൂ ബുധനിൽ വ്യാഴത്തിലും

 

ഇല്ല നീ പോകില്ലല്ലോ മനുഷ്യാ തകർക്കില്ല

 

ഭൂമിക്ക് മേലെയൊരു ട്രാൻസ്‌ഗ്രേഷൻ നടത്തില്ല.

 

ഞാനാണ് സത്യാസത്യ വേദിയാം മനുഷ്യന്റെ

 

നിർണയം തകർക്കുന്ന ശക്തിയാം ദേവീ സത്യം

 

ഞാനാണ് അഹത്തിൻ സത്യം, ഞാനാണ് ഇഹത്തിൻ സത്യം

 

ഞാനാണ് സത്യാസത്യ ദൈവത്തിന്നുറവിടം .

 

Saturday, October 10, 2020

അർറഹ്മാൻ

അല്ലാഹു പറയുന്നു ഖുർആനിലായ്

 

"ഫബി അയ്യി ആലായി റബ്ബിക്കുമാ

 

തുക്കദ്ധിബാൻ " മാനുഷാ വിവേകിയെങ്കിൽ

 

"നീ നിഷേധിക്കുമോ ഞാൻ നൽകിയ

 

ഏതേത് അനുഗ്രഹം ചൊല്ലണം നീ".

 

ഞാൻ പഠിപ്പിച്ചില്ലേ ഖുർആൻ അതും

 

ഞാൻ പടച്ചില്ലേ മനുഷ്യനേയും

 

ഞാൻ പഠിപ്പിച്ചില്ലേ സംസാരവും

 

സൂര്യനെ ചന്ദ്രനെ കൃത്യതയാൽ

 

കണക്ക് തെറ്റിക്കാതെ ഓടിക്കുന്നു.

 

കുറ്റിച്ചെടികളും വന്മരങ്ങൾ

 

ഒരുപോലെ സ്നേഹത്താൽ നമിക്കുന്നെന്നെ.

 

ആകാശമേഘവും നക്ഷത്രങ്ങൾ

 

നീതിയാൽ ഉയരത്തിലാക്കീ ഞാനും.

 

തെറ്റിക്കരുതീ പ്രകൃതി തന്റെ

 

സന്തുലിതാവസ്ഥ എന്നേക്കുമായ്

 

അതിനാലാളക്കുക, നീതിപൂർവ്വം

 

നിൻ ത്രാസിതെപ്പോഴും കൃത്യമാവാൻ.

 

തൻ സൃഷ്ടികൾക്കു വസിക്കുവാനായ്

 

വിശാലമാക്കീയവൻ ഭൂമിയേയും

 

ആ ഭൂമിയിൽ ഞാൻ നിനക്ക് തന്നൂ

 

ഈന്തപ്പനയും പഴങ്ങളേയും .

 

അവയെ രക്ഷിക്കും ദളങ്ങളെയും.

 

പിന്നെ ഗോതമ്പിനെ ഇലയും തണ്ടും

 

ഭക്ഷിക്കാനായി മൃഗങ്ങൾക്കതും

 

നല്ല സുഗന്ധമാം ചെടികളെയും .

 

ശബ്ദമുണ്ടാക്കുന്ന മണ്ണിൽ നിന്നും

 

പാത്രമുണ്ടാക്കുന്ന പോലെയവൻ

 

സൃഷ്ടിച്ചതാണല്ലോ മാനുഷനെ

 

പുകയില്ലാതുള്ളതാം അഗ്നിതന്നിൽ

 

നിന്നവൻ സൃഷ്ടിച്ചു ജിന്നിനെയും.

 

അറിയണം മാനുഷാ നീ തന്നെയും

 

നിന്റെ ഉറവിടം പോലുമതും

 

ഈ ഭൂമി, ഈ ഭൂമി, ഈ മണ്ണ് താൻ

 

ഈ മണ്ണിലേക്ക് മടങ്ങുന്നതും

 

അത് മൂലമാണെന്നറിയണം നീ.

 

ഒച്ചയുണ്ടാക്കുവാൻ പാടില്ലയീ ഭൂവിൽ

 

മേലെയായ് നീ നടന്നു പോലും.

 

ശബ്ദമാം മാലിന്യമായി പോലും

 

നിന്ദിക്കവേണ്ട ഈ ഭൂമിയെങ്കിൽ

 

വന്ദനീയം ഭൂമി, പൂജനീയം ഭൂമി

 

ആദാമിൻ മക്കൾ തൻ മാതാവ് ഭൂമി.

 

ഈ അന്തരീക്ഷത്തിൻ സൃഷ്ടാവല്ലാഹ്

 

ഈ ഭൗമ ഗോള സിദ്ധാന്തമല്ലാഹ്

 

ഈ മണ്ണിൻ മരങ്ങൾ തൻ രക്ഷകനല്ലാഹ്

 

പ്രകൃതി സ്നേഹിയാം ദൈവമല്ലാഹ്

 

രണ്ട് കിഴക്കിന്റെ നാഥനവൻ

 

രണ്ട് പടിഞ്ഞാറിൻ നാഥനവൻ

 

ഒന്നിച്ചൊഴുകും സമുദ്രങ്ങളിൽ

 

ശുദ്ധവെള്ളത്തിനൊഴുക്കിനെയും

 

ഉപ്പു വെള്ളത്തിന്നൊഴുക്കിനെയും

 

കാണാ കടമ്പയിൽ മാറ്റി നിർത്തി

 

ഒന്നൊന്നു മേലെയായ് പോകാതെയായ്

 

ഈ സമുദ്രങ്ങളിൽ നിന്ന് തന്നൂ,

 

മുത്തും പവിഴവും നമുക്കായവൻ

 

ഉയരുന്ന പർവ്വതം പോലെയായീ

 

കടലിലൊഴുകുന്ന കപ്പലുകൾ

 

അവനെന്ന് കാണിച്ചൂ നമ്മൾക്കായി

 

നാശമുണ്ടീ ഭൂവിൽ സർവ്വതിനും

 

എന്നെന്നേക്കുമായതിൽ നില നിൽക്കുന്നൂ

 

എന്റെ നാഥന്റെയാം സൽസ്വരൂപം.

 

ഭൂമിയിൽ സ്വർഗത്തിൽ ഓരോ സൃഷ്ടി

 

ആശ്രയിക്കുന്നൂ അവനെ തന്നെ.

 

ഓരോ ദിനത്തിലും പൂർവ്വാധികം

 

ശോഭയാൽ നാഥൻ തിളങ്ങീടുന്നു

 

തീർപ്പു കല്പിക്കുന്നവൻ പെട്ടെന്നായി

 

ഇഹലോക പരലോക കാര്യങ്ങളെ

 

അല്ലാഹു ചോദിപ്പൂ വീണ്ടുമായി

 

മനുഷ്യ ജിന്നിന്റെ സമൂഹങ്ങളേ

 

ഭൂമി സ്വർഗത്തിന് പരിധി വിട്ടു

 

പായുവാനാവുമോ നീ തനിയെ.

 

എന്റെ അനുഗ്രഹം ഇല്ലാതെയായ് .

 

നിന്റെ അടുക്കലേക്കെങ്ങാനുമായ്

 

ഒരഗ്നിതൻ നാളങ്ങൾ വന്നണഞ്ഞാൽ

 

ശ്വാസം തടയും പുകയാണഞ്ഞാൽ

 

ആരും നിനക്കില്ല രക്ഷകനായ്.

 

അല്ലാഹു പറയുന്നു ഖുർആനിലായ്

 

"ഫബി അയ്യി ആലായി റബ്ബിക്കുമാ

 

തുക്കദ്ധിബാൻ " മാനുഷാ വിവേകിയെങ്കിൽ

 

"നീ നിഷേധിക്കുമോ ഞാൻ നൽകിയ

 

ഏതേത് അനുഗ്രഹം ചൊല്ലണം നീ

 

20/10/2010

Tuesday, June 21, 2011

പ്രപഞ്ച നീതി ഖുര്‍-ആനില്‍

ഇസ്മുല്‍ അഗ്ലത്തില്‍ ഞാന്‍ തുടങ്ങി
അലിഫില്‍ കുറിക്കട്ടേ ഞാനീ ധര്‍മ്മം
ലാമില്‍ കുറിക്കട്ടെ ഞാനീ കര്‍മ്മം
മീമാല്‍ കുറിക്കട്ടെ ഞാനീ മര്‍മ്മം
ഭാവന മിഥ്യകളെന്നിയേ
ഞാനോതും വാക്യങ്ങളൊക്കെയും
തീരാ വേദനയാണെന്റെ ഹൃത്തിനു
തീവ്രവാദിയോ ഈ വേദം ചൊല്ലുക.

മറ്റൊന്നു മല്ലിത് ഈ ഗ്രന്ഥം, നേര്‍
വഴിയാണിത്‌ സശ്രദ്ധര്‍ക്ക്
വിശ്വാസം വേണം അദ്രിശ്യത്തില്‍
പ്രാര്‍ത്ഥന നീ പുല്‍കി നോല്‍ക്കണം
നല്‍കണം നീ ദാനം സമ്പത്തില്‍
വിശ്വസിക്കേണം നീ സന്ദേശത്തില്‍
പരലോകം കരുതേണം നിന്‍ വീടായ്
എങ്കില്‍ നീയാണാ ചൊല്ലിയ സശ്രദ്ധര്‍.

താക്കീതും സത്യനിഷേധങ്ങള്‍
ആവര്‍ത്തിച്ചോതുന്നീ പുസ്തകം
എന്തെന്നറിയണം കൂട്ടരേ
ഇസ്ലാമില്‍ ശിക്ഷതന്‍ വേദന
ഈ വേദം സത്യമായ് ചൊല്ലുവാന്‍
ഞാന്‍ കൂട്ട് തേടുന്നു നീതിയെ
നാച്യുറല്‍ ജസ്ടിസിന്‍ നീതിയെ
ശാസ്ത്രത്തിന്‍ പ്രാപഞ്ചിക സത്യത്തെ.

എന്തീ പ്രാപഞ്ചിക നീതി പോല്‍
പഞ്ചഭൂതങ്ങള്‍ തന്‍ നീതി താന്‍
പണ്ടേ ഉദിച്ച്ചതാണീ മണ്ണില്‍
ഖുറാന്‍ പറയുന്നു, ഓര്‍ക്കണം
അന്ത്യനാളെത്ര ഭയാനകം.

ആകാശ ഭൂമിയെ ഗോളങ്ങളെ
ഘോരമായ് പെയ്യുന്ന മേഘങ്ങളെ
കൊടും കാറ്റിനെ തീയിന്‍ ഭയാനകത
ആര്‍ത്തലയ്ക്കുന്ന സമുദ്രങ്ങളെ
കത്തി തിളയ്ക്കുന്ന പര്‍വ്വതത്തെ
സാക്ഷിയായ് ചൊല്ലുന്നൂ എന്‍ ദൈവം
അന്ത്യ നാളിന്റെ ഭയാനകത.
ഇസ്ലാമിന്‍ ദൈവം ക്രൂരനോ?

അല്ലിതറിയേണം കൂട്ടരേ
പരമ കാരുണ്യവാനാണവന്‍
അന്ത്യ നാള്‍ ദൈവത്തിന്‍ സൃഷ്ടിയല്ല
പ്രാപഞ്ചിക നീതി സിദ്ധാന്തത്തില്‍

ക്രൂരമാം നമ്മളീ മാനുഷര്‍
പാവം മരങ്ങളെ കൊയ്തീടുമ്പോള്‍
അന്തരീക്ഷം മാലിന്യ പൂരിതമാക്കുമ്പോള്‍
ഗോളങ്ങളെ കയ്യേറുമ്പോള്‍
മണ്ണിനെ ടാറും സിമാന്റിനാല്‍ മൂടുമ്പോള്‍
സമുദ്രം നികത്തി മുന്നേറുമ്പോള്‍
പ്രകൃതിയെ കൊന്നോടുക്കീടുമ്പോള്‍
ഈ പ്രകൃതി തന്‍ കണ്ണീരും
ആര്‍ത്ത നാദങ്ങളും അട്ടഹാസങ്ങളും
പൊട്ടിത്തകര്‍ച്ചയും പ്രതികരണമായ്
ഭവിക്കുമ്പോള്‍ അതിനെ വിവക്ഷിപ്പൂ
ഖുറാനില്‍ അന്ത്യനാളെത്ര ഭീകരം
ഈ നാളിന്‍ മുന്നറിയിപ്പിനായ്
ഈ വേദം നമ്മള്‍ക്ക് മുന്നിലായ്

ശാസ്ത്രത്തില്‍ ന്യൂട്ടന്റെ മൂന്നാം തത്വം
ആക്ഷന്‍ റിയാക്ഷന്റെ മൂന്നാം തത്വം
മാനവര്‍ കാട്ടുമീ ക്രൂരതയ്ക്ക്
പ്രപഞ്ചത്തിന്‍ റിയാക്ഷന്‍ അന്ത്യനാള്‍

ആകാശ ഗോളത്തിന്‍ രൌദ്രങ്ങളെ
ആഴിതന്നൂഴി തന്‍ ദുഖങ്ങളെ
ആവര്‍ത്തിച്ചോതുന്നോരീ പുസ്തകം
മാത്രമാണിന്നില്‍ പ്രപഞ്ച സ്നേഹി.